യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

11/3/18

യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ദണ്ഡകാരണ്യത്തില്‍നിന്നും
വീണ്ടും കേള്‍ക്കുന്നു രോദനം.
... വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.

ആറ്റിലും കാറ്റിലും നിത്യം
വിഷം ചേര്‍ക്കുന്ന ദുഷ്ടത.
ധാതുലോഹാദികള്‍ക്കായ് ഭൂ
ഗര്‍ഭം കീറുന്ന വേദന.



ഋതുഭേദങ്ങളാല്‍ക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതടം,

അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭ മൂര്‍ത്തിക്കു
ബലിയാകുന്നു ജീവിതം.

അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധര്‍മമെന്നത്രേ
ആര്‍ഷഭാരത പൈതൃകം.

ഉണ്ണാനില്ലാതെ ചാവുന്നോര്‍
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൗവനത്തിന്‍െറ ഗര്‍ജനം:

‘‘ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാന്‍ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.

എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാന്‍ നമുക്കുള്ള-
താര്‍ക്കും വേണ്ടാത്ത ജീവിതം.’’

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts