യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

25/2/18

വിട - അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?

രാമന്‍ വാണാലും രാവണന്‍ വാണാലും - അയ്യപ്പപ്പണിക്കർ

രാമന്‍ വാണാലും രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം;
രാവിതുപോയിപ്പകല്‍ വെളള വന്നാലും
നാവു നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.
അഴിമതി നാടു വാഴുന്ന കാലം
അധികാരമുള്ളവരൊന്നുപോലെ.
ആമോദത്തോടവര്‍ ഭരിക്കും കാലം
ആപത്തവര്‍ക്കാര്‍ക്കുമില്ലതാനും
കള്ളവുമില്ലേ ചതിവുമില്ലേ
എള്ളോളം ചെറിയ പൊളിയുമില്ലേ.

നീ തന്നെ ജീവിതം സന്ധ്യേ - അയ്യപ്പപ്പണിക്കർ

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

മോഷണം - അയ്യപ്പപ്പണിക്കര്‍

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?

തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.

അഗ്നിപൂജ - അയ്യപ്പപ്പണിക്കർ

ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

ഒരുക്കം - ആറ്റൂര്‍ രവിവര്‍മ

കാര്യദര്‍ശി സ്ഥാനാര്‍ഥിയോടു
ഇങ്ങനെ പറഞ്ഞു:
നേതാവേ! ലക്ഷണം നന്നല്ല;
കാണുന്നില്ല,
നമ്മുടെ കൊടികളെല്ലാം ഉറക്കംതൂങ്ങുന്നു;
പ്രവര്‍ത്തകരേയും അനുയായികളേയും
സുഹൃത്തുക്കളേയും വിക്കു ബാധിച്ചിരിക്കുന്നു
കാറ്റു നമുക്കു എതിരെ വീശുന്നു
നമ്മുടെ പാതകളെല്ലാം വായ് പിളര്‍ക്കുന്നു

മേഘരൂപന്‍ - ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.

24/2/18

അനിൽ പനച്ചൂരാൻ

മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ്‌ അനിൽ പനച്ചൂരാൻ.അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

പ്രധാന കവിതകൾ 


വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ.

പുരസ്കാരങ്ങൾ


കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം ലഭിച്ചു.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

എഴുത്തച്ഛൻ

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.

23/2/18

യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍

ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..

വെളിപാടു പുസ്തകം - അനില്‍ പനച്ചൂരാന്‍..

നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

വലയില്‍ വീണ കിളികള്‍ - അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

സ്മൃതിമധുരം - അനില്‍ പനച്ചൂരാന്‍

അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

രക്തസാക്ഷികള്‍ - അനില്‍ പനച്ചൂരാന്‍

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

പ്രവാസിയുടെ പാട്ട് - അനില്‍ പനച്ചൂരാന്‍

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

പാര്‍വ്വതി - അനില്‍ പനച്ചൂരാന്‍

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പാടാതിരിക്കുവാന്‍ - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

ഒരു മഴപെയ്തെങ്കില്‍ - അനില്‍ പനച്ചൂരാന്‍

ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം..
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..

ഒരു കവിത കൂടി (പ്രണയകാലം) - അനിൽ പനച്ചൂരാൻ

ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
എന്റെ കനവില്‍  നീ എത്തുമ്പോൾ ഓമനിക്കാൻ
ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ

ഓര്‍മ്മകള്‍ - അനില്‍ പനച്ചൂരാന്‍

ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം

നിദ്രാടനത്തിലെ സ്വപ്നഭംഗം - അനിൽ പനച്ചൂരാൻ

ഏതോ പുസ്തകത്തിന്റെ താളിൽ
ഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെ
കാത്തിരിക്കും വിളക്കേ പൊലിയുക!
പകരുവാനെന്റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..!

എന്റെ യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

ചാന്ദ്രായനം - അനില്‍ പനച്ചൂരാന്‍

ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

അനാഥന്‍ - അനില്‍ പനച്ചൂരാന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

അക്ഷേത്രിയുടെ ആത്മഗീതം - അനില്‍ പനച്ചൂരാന്‍

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍

അധിനിവേശം - അനിൽ പനച്ചൂരാൻ

സംഘടിത കാമക്രൗര്യത്തിനിരയിവൾ
അംഗഭംഗം വന്ന കുഞ്ഞു കിനാവിവൾ

സങ്കടങ്ങൾക്കുമപ്പുറത്തുള്ളൊരു
വൻകടൽത്തിര മുറ്റത്തിരിപ്പവൾ..

ചുടലപോൽ തന്നരികിലെ നാളങ്ങൾ
പകയൊടുങ്ങാതെ ഇരുളിനെ കൊത്തവെ

ഹൃദയഗന്ധിയാം പൂവിന്റെ വേദന
മധുകണങ്ങളായ് ഉതുരിന്ന പോലെ

ചോദ്യം എന്ന ഉത്തരം - അക്കിത്തം

തോടുപൊട്ടിപ്പുലരൊളി-
ക്കുളിര്‍കോരുന്ന മാത്രയില്‍

കോഴിക്കുഞ്ഞു മിഴിക്കുന്ന
കണ്‍കളില്‍ക്കൂടി നോക്കി ഞാന്‍:

'എവിടെപ്പോയെന്‍ മനസ്സില്‍
പണ്ടു ശബ്ദിച്ച പുല്‍ക്കുഴല്‍?

വെണ്ണക്കല്ലിന്റെ കഥ - അക്കിത്തം

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ

കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ

ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും

22/2/18

മാണിക്യ മലരായ പൂവീ...

സംഗീതം : തലശ്ശേരി കെ റഫീഖ്
വരികൾ : പിഎംഎ ജബ്ബാർ
ആലാപനം : വിനീത് ശ്രീനിവാസൻ
വർഷം : 2018
സിനിമ : ഒരു അഡാർ ലവ്
------------------------------------------
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി..

21/2/18

അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ

കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു.

2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരന്‍, സി. ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാംപറമ്പില്‍, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

20/2/18

2018 ലെ മികച്ച ബഡ്ജറ്റ് സ്മാർട്ഫോണുമായി റെഡ്മി

  
2018 ലെ മികച്ച ബഡ്ജറ്റ് സ്മാർട്ഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന റെഡ്‌മിയുടെ note 5 pro പുറത്തിറങ്ങി. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ പുറത്തിറക്കിയ ഫോണിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 22 നാണ്. ഫ്ലിപ്കാർട് വഴിയാണ് ഇത്തവണയും റെഡ്മി മൊബൈൽ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. റെഡ്മി note 5 pro യുടെ പ്രധാന സവിശേഷതകൾ:

പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ. പാനൂർ അന്തരിച്ചു.

പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ. പാനൂർ (91) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൌരാവകാശപ്രവർത്തകനും, 2006- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂർ .

13/2/18

മികച്ച അഞ്ച് ആൻഡ്രോയിഡ് മ്യൂസിക് ആപ്പുകൾ

യൂസിഷ്യൻ.

1. യൂസിഷ്യൻ.

ഇത് നിങ്ങൾക്ക്  പിയാനോ, ഗിത്താർ, ബാസ് അല്ലെങ്കിൽ ഉകുലെലെ തുടങ്ങിയവ പഠിക്കാനും  ആസ്വദിക്കാനും വേഗവും രസകരവുമായ മാർഗമാണ്.
ഡിജിറ്റൽ യുഗത്തിലെ നിങ്ങളുടെ വ്യക്തിഗത സംഗീത അദ്ധ്യാപകനാണ് യൂസിഷ്യൻ. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ വേഗതയിൽ പഠിക്കാം.  ആപ്ലിക്കേഷൻ നിങ്ങൾക്ക്  തൽക്ഷണ ഫീഡ്ബാക്ക് നൽകുകയും ചെയ്യുന്നു. വിദഗ്ധ സംഗീത അദ്ധ്യാപകർ രൂപകൽപ്പന ചെയ്ത  പാഠ്യപദ്ധതി, തുടക്കക്കാർക്ക് ഏറെ സഹായകമാവും.

ബുദ്ധനും ആട്ടിൻകുട്ടിയും - എ. അയ്യപ്പൻ

ബുദ്ധാ ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

ഈശാവസി - എ.അയ്യപ്പന്‍

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംവീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ

വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ
പുരയില്ലാ.. പൂവില്ലഇരചുടുവാന്‍ തീയില്ലകരം മുത്താന്‍ കയ്യില്ലഉണ്ടെല്ലോ നെഞ്ചിലെല്ലാംപുരയില്ലാ..

ഗോപികാദണ്ഢകം - അയ്യപ്പപ്പണിക്കർ

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്അറിയുന്നു ഗോപികേ നിന്നെ ഞാന്‍അറിയുന്നു ഗോപികേ..

ഗ്രീഷ്മം തന്ന കിരീടം - എ.അയ്യപ്പന്‍

പഗമപ.. പഗമപ..
മപനിധനി.. ആ.. ആ... ആ‍ാ..ആആ.. ആ.. ആ.. ആ.ആ.. ആ.. ആ.. ആ.മപധനിസ
ഗ്രീഷ്മമെ സഖീ..നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരിമദ്ധ്യാഹ്നവേനലില്‍യെത്രമേല്‍ സുഖംയെത്രമേല്‍ ഹര്‍ഷംയെത്രമേല്‍ ദുഃഖമുക്തി പ്രധാനംഗ്രീഷ്മമെ സഖീ..സഖീ... സഖീ..
ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍മനസ്സൊരല്‍പ്പം ശക്തിയില്‍ വീശുംകൊടുംങ്കാറ്റിന്‍ നിദ്രമാം മുഖം മറന്നൊരല്‍പ്പംശാന്തമാകട്ടെശാന്തമാകട്ടെ.. മനസ്സൊരല്‍പ്പംസ്വാന്തനത്തിന്റെ രുചിയറിയട്ടെ..

ഗ്രീഷ്മവും കണ്ണീരും - അയ്യപ്പന്‍

ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-
പ്രഹാത്തിന്‍ ഒഴുക്കില്‍
പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ
വെറുതെ, വെറുമൊരു വേദനയോടെ
കയ്യിലുണങ്ങി കരിഞ്ഞൊരു
പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം
വേനലും, കാറ്റും ഊറ്റിക്കിടിച്ച്
സൌന്ദര്യത്തിന്‍ വേപതുവിന്
വാഴാനെല്ലാവരും മടിയ്ക്കവേ
പതുക്കെ കൈകള്‍ നീട്ടിയാ
പൂവു വാങ്ങി ഞാന്‍

ജയില്‍ മുറ്റത്തെ പൂക്കള്‍ - അയ്യപ്പന്‍

എന്നെ ജയില്‍ വാസത്തിനു വിധിച്ചു
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു

മൃത്യുവചനം - എ അയ്യപ്പന്‍  

മൃത്യുവിന് 
ഒരു വാക്കേയുള്ളൂ- 

'വരൂ...പോകാം.' 




മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത് 
അവന്‍റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...


നിയോഗം - എ.അയ്യപ്പന്‍

ഒരു തുരുത്തായിരുന്നു നീ
എനിക്കെന്നും
തുണയെന്നോതിയോള്‍
നിന്നെ കടല്‍ വിഴുങ്ങിയ കാലം
സന്ധ്യ
ഫണമുടഞ്ഞ നാള്‍
തിരയായ്‌ കബന്ധം തുടിച്ച നാള്‍
കടലില്‍ നീ പോയ നാള്‍

ഞാന്‍ - എ.അയ്യപ്പന്‍

ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്

കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും

പല്ല് - എ അയ്യപ്പന്‍

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ

പുലയാടി മക്കള്‍ - അയ്യപ്പന്‍

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും

പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ

പുതിയ സാമ്രാജ്യം , പുതിയ സൌധങ്ങള്‍

പുതിയ മന്നില്‍തീര്‍ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍ പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയകിടാതിതന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും

പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പതി ഉറങ്ങുമ്പോള്‍ പറയനെ തേടും
പതിവായി വന്നാല്‍ പിണമായി മാറും
പറയന്റെ മാറില്‍ പിണയുന്ന നേരം
പറ കൊട്ടിയല്ലേ കാമം തുടിപ്പു

പുലയാണ് പോലും പുലയാണ് പോലും

പറയാനെ കണ്ടാല്‍ പുലയാണ് പോലും
പുതിയ കുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയിനെന്നും പഴയതല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച വീഞ്ഞ്
പുഴുവരിക്കുന്നോരാ പഴനീര് തന്നെ

കഴുവേറി മക്കള്‍ക്കും മിഴിനീര് വേണം

രീതി - എ അയ്യപ്പന്‍

ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ലകോടാനുകോടികളെക്കാണാന്‍കണ്ണുകളില്ലനാവില്‍ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചുചുണ്ടുനനച്ചത്ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്വിലകൊടുത്ത്

റോഡു മുറിച്ചു കടക്കുമ്പോള്‍ - എ അയ്യപ്പന്‍

റോഡു മുറിച്ചു കടക്കുമ്പോള്‍
ശ്രദ്ധിക്കുക:
അഗ്നിവളയത്തിലൂടെപ്പറക്കുന്ന
സര്‍ക്കസ്സുകാരനാവരുത്
ഊഞ്ഞാലില്‍നിന്ന്
ഊഞ്ഞാലിലേക്ക്
പോകുന്നവനെപ്പോലെയാകരുത്
നോക്കൂ, ഒരു കുരുടന്‍
നിരത്തു മുറിച്ചു പോകുന്നു

Popular Posts